Hero Image

ഹാര്ദിക് പാണ്ഡ്യ ടീമംഗങ്ങളുടെ ആദരംപോലും പിടിച്ചുപറ്റാത്ത നായകന്; വീണ്ടും വിമര്ശനമുയര്ത്തി ഇര്ഫാന് പഠാന്

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍. ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല, സ്വന്തം ടീമിലെ അംഗങ്ങളുടെ ആദരവ് പോലും നേടാനാവാത്ത നായകനാണ് ഹാര്‍ദിക് എന്ന് പഠാന്‍ അഭിപ്രായപ്പെട്ടു.അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ന്ത്യന്‍സ് ഇത്തവണ തുടര്‍ച്ചയായ അഞ്ച് മല്‍സരങ്ങളില്‍ പരാജയപ്പെട്ട് പോയിന്റ് നിലയില്‍ ഏറെ പിന്നിലാണ്.
ഓള്‍റൗണ്ടറായ ഹാര്‍ദികിന് ഇത്തവണ പന്തുകൊണ്ടും ബാറ്റുകൊണ്ടും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചിട്ടുമില്ല. മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് ഇര്‍ഫാന്റെ വിമര്‍ശനം. ഹാര്‍ദികിന്റെ നായകസ്ഥാനവും ചോദ്യംചെയ്യപ്പെടുന്നു. എട്ട് കളികളില്‍ അഞ്ചിലും ടീം പരാജയപ്പെട്ടു.ഫോമില്‍ തിരിച്ചെത്താന്‍ കുറുക്കുവഴികള്‍ തേടുന്ന ഹാര്‍ദിക് സുരക്ഷിതമായ ബാറ്റിങ് ഓര്‍ഡര്‍ തെരഞ്ഞെടുക്കുകയാണെന്നും പഠാന്‍ ചൂണ്ടിക്കാട്ടി.മികച്ച പ്രകടനം നടത്തി ടീമംഗങ്ങളുടെ ബഹുമാനം പിടിച്ചുപറ്റാന്‍ ഹാര്‍ദിക് ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.കണക്കുകളില്‍ ഇപ്പോഴും ശക്തരാണെങ്കിലും എംഐ ടീം മാനേജ്‌മെന്റ് വളരെ മോശമാണ്.
ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍ തന്നെ ഫോം കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നു. ഇത് ടീമംഗങ്ങളുമായുള്ള ഇടപെടല്‍ പോലും പരിമിതപ്പെടുത്തുന്നു. ഹാര്‍ദികിന്റെ ബാറ്റിങ് കഴിവിനെ പോലും ഇതെല്ലാം ബാധിക്കുന്നു എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഇന്ത്യന്‍ ടീമില്‍ പോലും ഇത് ഒരു വിഷയമാണ്. ഫോമിലേക്ക് മടങ്ങിയെത്താന്‍ എളുപ്പവഴി തേടുന്ന അദ്ദേഹം ക്യാപ്റ്റന്‍സി ഉപയോഗിച്ച് സുരക്ഷിതമായ ബാറ്റിങ് പൊസിഷനുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ടീമംഗങ്ങളുടെ അംഗീകാരം നേടാന്‍ ഹാര്‍ദികിന് സാധിക്കുന്നുമില്ല- പഠാന്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.ഏറെ ആരാധകരുള്ള മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദികിനെ നിയമിച്ചത് പലര്‍ക്കും ഇപ്പോഴും രുചിച്ചിട്ടില്ല.
എംഐയുടെ തോല്‍വിക്ക് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദികിന്റെ തീരുമാനങ്ങളും കാരണമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എട്ട് കളികളില്‍ നിന്ന് ഹാര്‍ദികിന് 151 റണ്‍സ് മാത്രമാണ് നേടാനായത്. ബൗളറെന്ന നിലയില്‍ ആകെ ലഭിച്ചത് നാല് വിക്കറ്റുകള്‍ മാത്രവും. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്ന നിലയിലിലുള്ള ഹാര്‍ദികിന്റെ ആദ്യ ഐപിഎല്ലാണിത്. മാത്രമല്ല, 203 ലോകകപ്പിനു മുമ്പ് പരിക്കേറ്റ് ദീര്‍ഘകാലം വിശ്രമത്തിലായിരുന്ന താരത്തിന്റെ മടങ്ങിവരവ് കൂടിയാണ് ഐപിഎല്‍.

READ ON APP