Hero Image

ഇങ്ങനെയുള്ള ഒരാളെ കൊണ്ട് ഐപിഎല്ലില് യാതൊരു ഉപകാരവുമില്ല; രൂക്ഷവിമര്ശനവുമായി വിരേന്ദര് സെവാഗ്

പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ സാം കറനെതിരേ രൂക്ഷ വിമര്‍ശനവുമായി ക്ലബ്ബിന്റെ മുന്‍ ക്യാപ്റ്റന്‍ വിരേന്ദര്‍ സെവാഗ്. ഇങ്ങനെയുള്ള ഒരാളെ കൊണ്ട് യാതൊരു ഉപകാരവുമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ തുറന്നടിച്ചു.ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ 2024 മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് മൂന്നു വിക്കറ്റിന് പരാജയപ്പെട്ടതിനു പിന്നാലെയാണ് സെവാഗിന്റെ അഭിപ്രായ പ്രകടനം.
ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെടുകയായിരുന്നു.മല്‍സരത്തില്‍ 19 പന്തുകള്‍ നേരിട്ട ഓപണിങ് ബാറ്റ്‌സ്മാനായ സാം കറന്‍ 20 റണ്‍സ് മാത്രം നേടിയാണ് മടങ്ങിയത്. റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ട് ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 18 റണ്‍സ് വഴങ്ങുകയും ചെയ്തു.ചണ്ഡീഗഡില്‍ സ്വന്തം കാണികള്‍ക്ക് മുന്നിലായിരുന്നുു പഞ്ചാബിന്റെ തോല്‍വി. 20 ഓവറില്‍ പഞ്ചാബ് 142ന് ഓള്‍ഔട്ടായപ്പോള്‍ 19.1 ഓവറില്‍ ടൈറ്റന്‍സ് ലക്ഷ്യം നേടുകയായിരുന്നു.
നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത സായ് കിഷോറാണ് ഗുജറാത്തിന്റെ വിജയശില്‍പി.ബാറ്റ് കൊണ്ടും പന്തുകൊണ്ടും ടീമിന് യാതൊരു ഗുണവും ചെയ്യാത്ത ഓള്‍റൗണ്ടര്‍ ടീമിന് ബാധ്യതയാണെന്ന് സെവാഗ് വിശദീകരിച്ചു. 2024 ഐപിഎല്‍ സീസണില്‍ ഇതുവരെ സാം കറന് കാര്യമായി തിളങ്ങാന്‍ സാധിച്ചിട്ടില്ല. എട്ട് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള പഞ്ചാബ് പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്താണ്. ഡല്‍ഹിക്കെതിരേ വിജയിച്ച കളിയില്‍ കറന്‍ 63 റണ്‍സ് നേടിയിരുന്നു. എട്ട് കളികളില്‍ നിന്ന് കറന്‍ നേടിയത് 153 റണ്‍സ് മാത്രമാണ്.
2023 ഐപിഎല്ലില്‍ 276 റണ്‍സ് നേടുകയും 11 വിക്കറ്റുകള്‍ നേടുകയും ചെയ്തിരുന്നു. ഐപിഎല്‍ മല്‍സരത്തില്‍ അടുത്തതായി കൊല്‍ക്കത്തയെയാണ് പഞ്ചാബിന് നേരിടാനുള്ളത്.

READ ON APP