Hero Image

അടിയുടെ ഐപിഎല് പൂരം, 32 പന്തില് 89; ട്രാവിസ് ഹെഡ് രോഹിതിനെ മറികടന്ന് കോഹ്ലിക്കരികെ

ട്രാവിസ് ഹെഡ് ഇന്നലെ സംഹാരതാണ്ഡവമാടുകയായിരുന്നു. പന്തെറിയാനെത്തിയ എല്ലാവരേയും കണക്കിന് ശിക്ഷിച്ചു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബൗള്‍ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എല്ലാവരും നാണംകെട്ടു. തലങ്ങും വിലങ്ങും ഷോട്ടുകള്‍ ഉതിര്‍ത്തുകൊണ്ടിരുന്ന ട്രാവിസ് ഹെഡിനെ എങ്ങനെ പിടിച്ചുകെട്ടുമെന്നറിയാതെ റിഷഭ് പന്തും കൂട്ടരും കുഴങ്ങി.32 പന്തില്‍ 89 റണ്‍സ്് ട്രാവിസ് ഹെഡ് അടിച്ചെടുത്തു.
ആറ് സിക്‌സറുകളും 11 ബൗണ്ടറികളും ഇന്നിങ്‌സിന് ചാരുതയേകി. കൂട്ടിനുണ്ടായുന്ന അഭിഷ്‌ക് ശര്‍മയും ഹെഡിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് നടത്തിയത്. 12 പന്തില്‍ 46 റണ്‍സാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ആറ് സികസറും രണ്ട് ഫോറും നേടി.ഒന്നാം വിക്കറ്റില്‍ 131 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. അപ്പോഴേക്കും ആദ്യ ആറ് ഓവറുകള്‍ നീണ്ട പവര്‍പ്ലേ ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 125 റണ്‍സ് നേടി ഐപിഎല്ലില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചുകഴിഞ്ഞിരുന്നു.മൊത്തം 466 റണ്‍സ് രണ്ട് ഇന്നിങ്‌സുകളിലായി പിറന്നപ്പോള്‍ ഓറഞ്ച് ക്യാപ് നിലകളിലും മറ്റും വലിയ മാറ്റമുണ്ടായി.
89 റണ്‍സിന്റെ ഇന്നിഹ്‌സുമായി ട്രാവിസ് ഹെഡ് രോഹിത് ശര്‍മയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലി മാത്രമാണ് ഇപ്പോള്‍ ട്രാവിസ് ഹെഡിന്റെ മുന്നിലുള്ളത്. ട്രാവിസ് ഹെഡ് ആറ് മത്സരങ്ങളില്‍ നിന്ന് 324 റണ്‍സ് കുറിച്ചു. ഏഴ് കളികളില്‍ നിന്ന് വിരാട് കോഹ്‌ലിക്ക് 361 റണ്‍സുണ്ട്. 318 റണ്‍സുമായി റിയാന്‍ പരാഗ് മൂന്നാം സ്ഥാനത്തും 297 റണ്‍സോടെ രോഹിത് നാലാം സ്ഥാനത്തുമാണ്. കെഎല്‍ രാഹുല്‍ (286) ആണ് അഞ്ചാം സ്ഥാനത്ത്. ഹെഡ് ഒഴികെ എല്ലാവരും ഏഴ് കളികള്‍ പൂര്‍ത്തിയാക്കിയവരാണ്.രണ്ടാം സ്ഥാനത്തുള്ള ഹെഡിന്റെ സ്‌ട്രൈക്ക് റേറ്റ് അതിലും ശ്രദ്ധേയമാണ്.
150 ഡെലിവറികള്‍ മാത്രം അഭിമുഖീകരിച്ച ഹെഡിന് 216 എന്ന അവിശ്വസനീയമായ സ്‌കോറിങ് റേറ്റ് ഉണ്ട്. ഇത് ടോപ്-5ല്‍ ഏറ്റവും ഉയര്‍ന്നതാണ്.ഇന്നലെ 12 പന്തില്‍ 46 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് പത്താം സ്ഥാനത്ത്. ഏഴ് ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 268 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്‍ എട്ടാം സ്ഥാനത്താണ്. ഇന്നത്തെ രണ്ട് മല്‍സരങ്ങള്‍ കഴിയുന്നതോടെ പട്ടികയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. സുനില്‍ നരേയ്ന്‍ ആറാം സ്ഥാനത്തും സഞ്ജു സാംസണ്‍ ഏഴാമതുമാണ്. എട്ടാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗിലിന് ഇന്ന് മല്‍സരമുണ്ട്.
ഈ മല്‍സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് പര്‍പ്പിള്‍ ക്യാപ് പട്ടികയില്‍ കാര്യമായ കുതിപ്പ് നടത്തി. ഇടംകൈയ്യന്‍ സ്പിന്നര്‍ നാലോവറില്‍ 55 റണ്‍സ് വഴങ്ങിയെങ്കിലും അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 10 വിക്കറ്റുകളുമായി അഞ്ചാം സ്ഥാനത്തെത്തി. ജസ്പ്രീത് ബുംറ 13 വിക്കറ്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.

READ ON APP