Hero Image

രാജസ്ഥാന് തന്നെ റോയല്സ്; വീണ്ടും ആധികാരിക ജയം, മുംബൈയെ കശക്കിയത് ഒമ്പത് വിക്കറ്റിന്

ഐപിഎല്‍ 2024 പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു. കളിയുടെ എല്ലാ മേഖലയിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ആര്‍ആര്‍ രണ്ട് പോയിന്റ് കൂടി സ്വന്തം പേരില്‍ എഴുതിയത്. ഇതോടെ എട്ട് മല്‍സരങ്ങളില്‍ ഏഴിലും വിജയിച്ച രാജസ്ഥാന് 14 പോയിന്റായി.
ഇത്രയും മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി മുംബൈ ഏഴാമതാണ്.സ്‌കോര്‍: എംഐ- 20 ഓവറില്‍ ഒമ്പതിന് 179. ആര്‍ആര്‍- 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 183.സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ ഓപണിങ് വിക്കറ്റില്‍ തന്നെ 74 റണ്‍സ് നേടി. യാശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമാണ് ഓപണ്‍ ചെയ്തത്. 25 പന്തില്‍ 35 റണ്‍സുമായി ബട്‌ലറാണ് ആദ്യം പുറത്തായത്. വണ്‍ഡൗണായെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ജയ്‌സ്വാളിനൊപ്പം ഉറച്ചുനിന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 60 പന്തില്‍ 104 റണ്‍സോടെ ജയ്‌സ്വാള്‍ പുറത്താവാതെ നിന്നു.
ഏക് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും നേടി. സഞ്ജു 28 പന്തില്‍ 38 റണ്‍സ് നേടി വിജയംവരെയും ക്രീസിലുണ്ടായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈയെ രാജസ്ഥാന്‍ തുടക്കംമുതല്‍ വരിഞ്ഞുകെട്ടി. ബൗളര്‍മാരില്‍ സന്ദീപ് ശര്‍മയാണ് ഏറ്റവുമധികം തിളങ്ങിയത്. നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ചു വിക്കറ്റ് കൊയ്തത്. ഓപണര്‍മാരായ രോഹിത് ശര്‍മ ആറു റണ്‍സോടെയും ഇഷാന്‍ കിഷന്‍ ഡക്കായും ക്രീസ് വിട്ടു. നാലാം ഓവറിലെ ആദ്യ പന്തില്‍ മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവും (10) പുറത്തായി.
പിന്നീട് തിലക് വര്‍മ 65 (45), നെഹാല്‍ വധേര 49 (24), മുഹമ്മദ് നബി (23 (17) എന്നിവരാണ് തരക്കേടില്ലാത്ത ടോട്ടലിലേക്ക് ടീമിനെ എത്തിച്ചത്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, നെഹാല്‍ വധേര, തിലക് വര്‍മ. ടിം ഡേവിഡ് എന്നവരുടെ വിക്കറ്റുകളാണ് സന്ദീപ് ശര്‍മയ്ക്ക് ലഭിച്ചത്.

READ ON APP